Thursday 13 March 2014

പരുന്ത്

വെയില് മൂക്കുംവരെ 
ഉയര്‍ന്ന ചില്ലകളുടെ നിഴലില്‍ ഒളിച്ച്,
ചോര തിളപ്പിക്കുന്ന ചൂടില്‍
മുകളിലേയ്ക്ക് കുതിച്ചുയര്‍ന്ന്,
ഏറുമ്പുകളെപ്പോലെ കാണുന്ന മനുഷ്യകൂട്ടങ്ങള്‍ക്കു മീതെ
വട്ടം ചുറ്റിപ്പറന്ന്,
ദിശ മാറി കുസൃതി കാട്ടുന്ന കാറ്റില്‍
ചിറകനക്കാതെ ഒഴുകിനടന്ന്,
ഇടയ്ക്കൊന്ന് യോഗിയെപ്പോലെ
കെട്ടിടമുകളില്‍ വിശ്രമിച്ച്‌,
വീണ്ടും ഉന്നതിയുടെ സ്ഫടികത്തുണ്ടുകളെ
ചിറകാല്‍ തഴുകാന്‍ ഉയര്‍ന്നു പൊങ്ങി,
ഓരോ കാഴ്ചയിലും, ഓരോ സ്മൃതിയിലും
എന്റെ മനസിനെ പിടിച്ചുലച്ച്,
കമ്പിയഴികളുടെ ബന്ധനമില്ലാത്ത പരുന്തേ, നീയും!
പിന്നെ ചരട് പൊട്ടിയ എന്റെ സ്വപ്നങ്ങളും,
ഇനിയും ചരട് പൊട്ടാത്ത കുറെ ഓര്‍മകളും.

No comments:

Post a Comment